വംശ പുരാണം
എഴുതിയത് : അന്‍സാരി പി ഹംസ
----------------------
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണേന്ത്യയിൽ ഉയർന്ന് വന്ന ശക്തമായ
രാജധാനികളിൽ ഒന്നായ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരികളായിരുന്നു ഹൈദർ അലിയും
(1721-1782) പുത്രൻ ടിപ്പു സുൽത്താനും (1750- 1799). ഹൈദറിന്റെ മരണശേഷം പുത്രൻ ടിപ്പുവിന്റെ
കീഴിൽ ശക്തി പ്രാപിച്ച മൈസൂർ രാജ്യം ഇന്ത്യൻ മണ്ണിലെ മറ്റു രാജസ്ഥാനങളെക്കാൾ വ്യത്യസ്ത
പുലർത്തി ഫാക്ടറി സമുച്ചയങളും, ആയുധ നിർമാണശാലകളും, കച്ചവട സ്ഥാപനങ്ങളും, വിദേശ വ്യാപാര ബന്ധങ്ങളും, തുറമുഖങളും തലയുർത്തി
നിന്ന ടിപ്പുവിന്റെ മൈസൂർ രാജ്യത്തെ ബ്രിട്ടീഷ് ചരിത്രകാരനായ മാർക് വിൽക്സ് ലണ്ടൻ നഗരത്തോടുപമിച്ചു.
ഈ പിതാവും പുത്രനും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നിരന്തര കലഹത്തിലേർപെട്ടു. ഇന്തൃ
ചരിത്രത്തിലെ നാല് ആഗ്ലോ മൈസൂർ യുദ്ധങൾ മുപ്പത്തി അഞ്ച് വർഷങൾക്കുളളിൽ ഇവർക്ക് നടത്തേണ്ടി
വന്നു. തന്റെ രാജ്യം സംരക്ഷിക്കുവാനുളള അവസാന യുദ്ധത്തിൽ 1799ൽ ടിപ്പുവും ശ്രിരംഗ പട്ടണത്ത്
തളർന്ന് വീണു .
ഹൈദർ അലിയുടെ പൂർവികർ
-----------------------------
ഹൈദറിന്റെ പൂർവികർ മക്കയിലെ ഖുറൈശി വംശചരിൽ പെട്ടവരാണ്. 16 നൂറ്റാണ്ടിന്റെ അവസാന
ദശകങളിൽ ഇവർ ബാഗ്ദാദിൽ നിന്നും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ചേക്കേറിയവരാണ്.
ഹൈദറിന്റെ മുത്തച്ഛൻ മുഹമ്മദലിയും അദ്ധേഹത്തിന്റെ പിതാവ് ഷേക്ക് വലി മുഹമ്മദും പിൻകാലത്ത്
ബീജാപൂരിലേക്ക് കുടിയേറുകയും. മുഹമ്മദലിയുടെ രണവീരൻമാരായ നാല് പുത്രൻമാരിലൂടെ ( മുഹമ്മദ്
ഇല്ല്യാസ്, ഷെയ്ക്ക് മുഹമ്മദ്, മുഹമ്മദ് ഇമാം, ഫാത്ത് മുഹമ്മദ്/ ഷൂജ സാഹിബ്) ഇവരുടെ തലമുറ തഴച്ചു വളർന്നു.
ഹൈദർ അലി
------------
സീറ നവാബ് ദർഗാഗുലീ ഖാന്റെ ദോഡ്ബല്ലാപൂർ കോട്ടയുടെ കില്ലേദാർ ( കോട്ടയുടെ കാര്യ
വാഹകൻ ) ആയിരുന്ന ഫാത്ത് മുഹമ്മദിന്റെയും മജീദ ബീഗത്തിന്റെയും ( ആർക്കോട്ട് നവാബ് സാദത്തുളള
ഖാന്റെ തഞ്ചാവൂരിലെ പ്രധാന ഉദ്ധ്യോഗസ്ഥൻ സയ്യിദ് ബുർഹാനുദ്ധീന്റെ മകൾ) മകനായി 1721ൽ
ദെവനാഹളളിയിലാണ് ഹൈദർ അലിയുടെ ജനനം. പിതാവ് ഫാത്ത് മുഹമ്മദിന്റെ മരണത്തെ തുടർന്ന് സഹോദരൻ
ഷഹ്ബാസ് ഖാനോടും, മാതാവിനോടുമൊത്ത്
ഹൈദർ മൈസൂരിൽ എത്തപെടുകയും, മൈസൂരിയൻ സൈന്യത്തിലെ
സൈന്യധിപനായിരുന്ന ഹൈദർ സാഹിബിന്റെ ( ഫാത്ത് മുഹമ്മദിന്റെ ജേഷ്ടൻ മുഹമ്മദ് ഇല്ല്യാസിന്റെ
മകൻ) സംരക്ഷണയിൽ ഈ ബാലൻമാർ വളരുകയുംചെയ്തു. സാഹിബിന്റെ സഹായത്താൽ ഷഹ്ബാസും, ഹൈദറും
മൈസൂർ സൈന്യത്തിൽ പ്രവേശിക്കുകയും, വൊഡയാർ രാജവംശത്തിന്റെ ശയത്തിലുടലെടുത്ത ശൂന്യതയിൽ നിന്ന് ഹൈദർ തന്റെ സാമ്രാജ്യം
പടുത്തുയർത്തുകയും ചെയ്തു.
അബ്ദുൾ കരിം സുൽത്താൻ / കരിം
---------------------------------
സാഹിബ്
----------
ഹൈദർ അലിയുടെയും ഫകറുന്നിസ/ഫാത്തിമ ബീഗത്തിന്റെയും രണ്ടാമത്തെ പുത്രനാണ് കരീം സുൽത്താൻ.
ഒരു രാജകുമാരന്റെതായ യാതൊരു വിധ ഗുണഗണങ്ങളും ഒത്തിണങാത്ത വ്യക്തിത്തിമായിരുന്നു കരിമിന്റെത്.
കരിമിന്റെ ജനനത്തെ കുറിച്ചോ വ്യക്തി ജീവിതത്തെ കുറിച്ചോ വേണ്ടത്ര വിവരങ്ങൾ ലഭ്യമല്ല.
ടിപ്പു തന്റെ മകനെ പോലെ കരിമിനെ സംരക്ഷിച്ചിരുന്നതായി കരിമിന്റെ വാക്കുകളാൽ ചില ബ്രിട്ടീഷ്
കേന്ദ്രങൾ രേഖപെടുത്തിയിട്ടുണ്ട്. സവനൂർ പ്രവിശ്യയുമായുളള ബന്ധമൂട്ടിയുറപ്പിക്കുവാൻ
ഹൈദർ കരിമിനെയും, സഹോദരിയെയും സവനൂർ
നവാബ് അബ്ദുൾ ഹഖീം ഖാന്റെ മക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. കരിമിന്റെ പുത്രൻ
ഷെഹ്സാദ ഹൈദർ അലി ബീജാപൂർ രാജവംശത്തിലെ സൈബുന്നിസയെ പിൻകാലത്ത് വിവാഹം കഴിച്ചു. ഷെഹ്സാദ
ഹൈദർ അലിയുടെ പുത്രൻ ഫാത്ത് അഹമ്മദ് ഖാന്റെ തലമുറ സിഡ്നി, കർണാടക, കൽക്കട്ട എന്നിവിടങളിലായി
വസിക്കുന്നു. കരിമിനെയും മറ്റു ബന്ധുക്കളെയും കൽക്കട്ടയിലെ സതീഷ് മുഖർജി റോഡിലെ സാഹിബ്
ബഗാനിലാണ് കബറടക്കിയിരിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ കെടു കാര്യസ്ഥത കൊണ്ട് സാഹിബ്
ബഗാൻ അനധികൃത കുടിയേറ്റം മൂലം ഒരു കോളനിയായി രൂപാന്തരപ്പെട്ടു.
ടിപ്പു സുൽത്താൻ
----------------
ഹൈദർ അലിയുടെയും ഫക്റുന്നിസ ബീഗത്തിന്റെയും മൂത്ത പുത്രനായി 1750 നവംബർ 20ന് ദേവനാഹളളിയിലാണ്
ടിപ്പുവിന്റെ ജനനം. ടിപ്പു സുൽത്താന് നാല് ഭാര്യമാരും പതിനാറ് പുത്രൻമാരും, എട്ട് പുത്രിമാരുമാണ്.
ഭാര്യമാർ
-------------
· 1.
സാദ്ഷ ബീഗം
2.
റുക്കിയ ബാനു ( റുക്കിയ ബാനുവിനെയും, സാദ്ഷ ബീഗത്തെയും 1774ൽ ടിപ്പു വിവാഹം കഴിച്ചു . 1792ൽ മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിനിടയിൽ
ശ്രീരംഗ പട്ടണം കോട്ടയിൽ വച്ച് റുക്കിയ ബാനു കൊല്ലപെട്ടു)
3.
ഖദീജ സമൻ ( റുക്കിയ ബാനുവിന്റെ മരണത്തെ തുടർന്ന് 1795ലാണ് വിവാഹം. 1797ൽ പ്രസവത്തെ
തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.)
4.
സുൽത്താന ബീഗം
പുത്രിമാർ
------------
1.
ബീബി ബീഗം
2.
അസ്മത് ഉൽനിസ
3.
ഉമ്മർ ഉൽനീസ
4.
ഫാത്തിമ
5.
ബുദി ഉൽനീസ
6.
ഉംദാഹ്
7.
നൂറുൽനീസ
8.
ഖലീമ
പുത്രൻമാർ
1.
ഷഹ്സാദ വൽ ഷറീഫ് ഹൈദർ അലി ഖാൻ/ ഫത്തെഹ് ഹൈദർ സുൽത്താൻ ( 1774-1815)
2.
ഷഹ്സാദ വൽ ഷറീഫ് അബ്ദുൾ ഖാലിഖ് സുൽത്താൻ (1782-1806)
3.
ഷഹ്സാദ വൽ ഷറീഫ് മുഹിയുദ്ധീൻ അലി ഖാൻ സുൽത്താൻ (1782)
4.
ഷഹ്സാദ വൽ ഷറീഫ് മുയിസുദ്ധീൻ അലി ഖാൻ സുൽത്താൻ (1783-1818)
5.
ഷഹ്സാദ വൽ ഷറീഫ് മിറാജുദ്ധീൻ അലി ഖാൻ സുൽത്താൻ (1784-1785)
6.
ഷഹ്സാദ വൽ ഷറീഫ് മുയിനുദ്ധീൻ അലി ഖാൻ സുൽത്താൻ (1784-)
7.
ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് യാസീൻ ഖാൻ സുൽത്താൻ (1784-1849)
8.
ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് സുബ്ഹാൻ ഖാൻ സുൽത്താൻ (1785-1845)
9.
ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് ശുക്റുളള ഖാൻ സുൽത്താൻ (1785-1830)
10. \
ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് സർവാറുദ്ധീൻ ഖാൻ സുൽത്താൻ
11. മുഹമ്മദ് നിസാമുദീൻ ഖാൻ സുൽത്താൻ (1791-1791)
12. ഷഹ്സാദ വൽ ഷറീഫ് മുഹമ്മദ് ജമായുദ്ധീൻ ഖാൻ സുൽത്താൻ (1795-1842)
13. ഷഹ്സാദ വൽ ഷറീഫ് മുനിറുദ്ധീൻ ഖാൻ സുൽത്താൻ (1795- 1837)
14. ഷഹ്സാദ വൽ ഷറീഫ് ഗുലാം മുഹമ്മദ് സുൽത്താൻ (1795-1872)
15. ഷഹ്സാദ വൽ ഷറീഫ് ഗുലാം അഹമ്മദ് സുൽത്താൻ ( 1796-1842)
16. ഷഹ്സാദ വൽ ഷറീഫ് ഹസ്മത്ത് അലി ഖാൻ സുൽത്താൻ (1797-1797)
സുല്‍ത്താന്‍റെ മക്കള്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg68fKOEm41kU5Xs8BPKS_t-8xXgagsGw6W-ndvATMLwyVj2jRZMwBUkXb6OjwvudP6HpS0jkmdC4CaKeWTIM9HLJg_ZUE6aDwM6xzOtdH3R-F8qsv9I83dVCUwjTmoYNR8hguGXWGD3hiA/s200/15178313_1257828340950834_3829747157722244031_n.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXvon5WkcpYwCz9LXUa-g3dXGnsw3AjB-B8qxYC59nOBCyu6k6iGJhkiwQugBf68-XrwXIOpJv-lU2mq1GFZ5dn61ohJ6k4ibwMRXtK5RKOUMJuKDN3v0qDetB324RfTk4f9n6eGXCOuND/s200/15192558_1257828460950822_9055894797924776680_n.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO98NGnhJp1B-P4mTjXl9dXg3IJ6FBGplYTu-G6OViaLVOXQnVq25kDUI9HdBEJo51gjCtjXjS0q6y8SMDYNpmO_cMhvQ8CkQRwFnQ_yB6DUoK-v9i6qz2jqcx16ll-5RfK3YUluw_gDF3/s200/15202691_1257828027617532_8769853720994099406_n+%25281%2529.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCAF85URLDkU2xqsA1TcG0rTMmF8QJxzXzBteL0gYd3mQkMGQ-y8r8UhqP58VtN3nWbcBKfW0JAZno6G-iEL0g1SqCf1e2bVA87rNtRJHy-lqO7Nmcs4bSQF5DVHBjVGoO_QjSBP-tton6/s200/15220039_1257827890950879_4682772557298667356_n.jpg)
സുൽത്താന്റെ മരണത്തെ തുടർന്ന് മക്കളെയും പ്രധാന ബന്ധുക്കളെയും പ്രത്യേക സംരക്ഷണയോടും
പെൻഷനോടും കൂടി വെല്ലൂർ കോട്ടയിൽ പുനരധിവാസിപ്പിച്ചു. ടിപ്പുവിന്റെ മക്കളായ മുയിനുദ്ധീനും
മുയിസുദ്ധീനും ഈ അവസരത്തിൽ വെല്ലൂർ കോട്ടയിലെ സിപായിമാരോടും ടിപ്പുവിന്റെ വിശ്വസ്ഥനായ
സയ്യിദ് ഗഫൂറിന്റെ മകനോടും ചേർന്ന് 1806 ജൂലായിൽ ഒരു കലാപത്തിനു തിരികൊളുത്തി, ചുകന്ന പശ്ചാത്തലത്തിൽ നരിയുടെ പച്ച വരകളുടെ മധ്യത്തിൽ സൂര്യനുളള
സുൽത്താന്റെ പതാക ഇവർ കോട്ടയിലുർത്തി, പീരങ്കിയും, തൊക്കും വെടിമരുന്നുകളും പിടിച്ചെടുത്ത്
ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു 82ഓളം സൈനികരുംപതിനൊന്ന് ഓഫിസർമാരും ഈ അവസരത്തിൽ വധിക്കപ്പെട്ടു
കേണൽ ഗില്ലസ്പിയും സൈന്യവും ഈ കലാപം അമർച്ച ചെയ്ത് സുൽത്താന്റെ പുത്രൻമാരെ തടവിലാക്കി
ആഗസ്റ്റ് 14ന് സുൽത്താൻ പുത്രൻമാരും, സഹോദരൻ കരിമുമടങുന്ന സംഘത്തെ കൊൽക്കത്തിയിലേക്ക് കപ്പൽ മാർഗം കയറ്റി അയച്ചു, സെപ്റ്റംബർ 12ന് കൊൽക്കത്തയിലെത്തിചേർന്നു അന്നേ ദിവസം സുൽത്താന്റെ
പുത്രൻ അബ്ദുൾ ഖാലിഖ് മരണപെട്ടു, മുയിനുദ്ധീനും മുയ്സുദ്ധീനും
പൂർണമായും തടവിലായി. ഈ സംഘത്തിൽ പെട്ടവർ ക്രമേണ കൽക്കട്ടാ നിവാസികളായി മാറി, 1860ൽ ഇവരുടെ പെൻഷൻ നിർത്തലാക്കാൻ ശ്രമമുണ്ടായപ്പോൾ കാനിങ് പ്രഭു
അത് നിലനിർത്തി കൊടുത്തു.
വെല്ലൂർ ലഹളക്കാലത്ത് പത്ത് വയസുണ്ടായിരുന്ന പുത്രൻ ജമായുദ്ധീനും ജേഷ്ടൻ ഗുലാം
മുഹമ്മദും പിന്നീട് യൂറോപ്പിലേക്ക് കുടിയേറുകയു ലണ്ടൻ സമൂഹത്തിന്റെ പൊതുശ്രദ്ധ ആകർഷിക്കുകയും
ചെയ്തു. ഗുലാം മുഹമ്മദ് പിന്നീട് വിക്ടോറിയ രാജ്ഞിയുടെ സൗഹ്രദം നേടുകയും, രാജ്ഞി 1872ൽ ഓർഡർ ഓഫ് സ്റ്റാർ ഇന്തൃ ബിരുദം അദ്ധേഹത്തിനു മരണത്തിന്
തൊട്ടു മുന്പ് നൽകുകയുമുണ്ടായി. അദ്ധേഹത്തിന്റെ പൗത്രൻമാരിലൊരാളും അയാളുടെ പുത്രനും
1891ലും 1913ലും കൽക്കട്ടയിലെ ഷെറിഫുമായിരുന്നു.
സുൽത്താന്റെ വംശവലികളിലെ പലകണ്ണികളും ഇന്നും കൽക്കട്ടയിലെ പല താഴ്ന്ന തലങ്ങളിലും
ജീവിച്ച് വരുന്നു. ഫത്തഹ് ഹൈദറിന്റെ തലമുറയിലെ സുൽത്താൻ അക്തർ ഷായുടെ വിധവ തമന്ന ബേവയും
കുടുംബവും ടോളിഗഞ്ചിലാണ് വസിക്കുന്നത്. മക്കളായ അൻവർ ഷായും, സൻവർ ഷായും, ദിലാവർ ഷായും സൈക്കിൾ റിക്ഷ ചവിട്ടി ഉപചീവനം നടത്തുന്നു. വലി അഹമ്മദ് ഷാ എന്ന ഒരു
പൗത്രന്റെ അനന്തരവകാശികളായ മുഹമ്മദ് സയ്യിദ് അഹമ്മദ് ഷായും സഹോദരൻമാരും അയ്യൂബ് നഗറിൽ
തയ്യൽ ജോലിയുമായി കഴിഞ്ഞ് കൂടുന്നു. യാസിം സുൽത്താന്റെ അവകാശിയായ റായിസ് അഹമ്മദ് ഷായും
കുടുംബവും അല്പം ഭേദപ്പെട്ട നിലയിലാണ്.
ടിപ്പു കുടുംബവത്തിന് കമ്പനി നൽകിയ പെൻഷനും ഗുറംകൊണ്ടയിലെ ജാഗിറും സ്വതന്ത്രനാന്തരം
ഇന്തൃ ഗവർണമെന്റ് നിർത്തലാക്കി. ഇന്തൃ ഗവർണമെന്റ് മറ്റു പല രാജവംശങൾക്ക് നൽകി പോരുന്ന
ആനുകൂല്യങ്ങളെല്ലാം ഇവർക്കിന്ന് അന്യമാണ്. പല കൊട്ടാരങ്ങളും സ്വത്ത് വകകളും ഗവർണമെന്റിറെനോട്
ചേർത്തു. ഷാവാല ഗ്രൂപ്പുൾപ്പടെ പല സ്വകാര്യ വ്യക്തികളും ഇവരുടെ സ്വത്തുക്കൾ കൈയ്യേറി.
ടോളി ഗഞ്ച് ക്ലബ്ബ് സ്ഥിതി ചെയ്യുന്നു കോടികൾ വിലമതിക്കുന്ന 26 ഏക്കറോളം ഭൂമിയും നഷ്ടപെട്ടു.
ബംഗാൾ വഖഫ് ബോർഡ് നടത്തിയ ആയിരം കോടിയുടെ അഴിമതിയിൽ ടിപ്പു കുടുംബത്തിനന്യാധിനപെട്ടത്
600 കോടിക്ക് മുകളിലാണ്. കേസും പുക്കാറുമായി അവർ ജീവിതം തളളിനീക്കുന്നു. ഒരു പക്ഷേ
അവർ മൈസൂർ വ്യാഘ്രത്തിന്റെ കഥകളും ചരിത്രവും എന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു എന്ന
ചൊല്ലുപോലെ അയവിറക്കുകയായിരിക്കും. അതും ചരിത്രത്തിന്റെ മറ്റൊരു വിരോഭാസം.
ചില ചോദ്യങ്ങളും അതിനുള്ള ലേഖകന്‍റെ മറുപടികളും
ഈ കമന്‍റുകള്‍ക്കായി ക്ലിക്കുക
Prabeesh Arakkal ചരിത്രങ്ങൾ രേഖപെടുത്തിയിള്ളവർ അവരുടെ സമകാലിക ചരിത്രങ്ങൾ മാത്രമല്ല അവർ കേട്ടറിഞ്ഞതും വിശ്വനീയമായ രേഖകളിൽ നിന്നുമൊക്കെയാണ്ചരിത്രങ്ങൾ ശേഖരിച്ചിരുന്നു .വില്യം ലോഗനെപോലെ മലബാറിന്റെ ഗോവെർണറായി സേവനമനുഷ്ടിച്ചിട്ടുള്ള ഒരു വ്യക്തി വിശ്വസനീയമായ ചിരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ തന്നെയാകും ഈ കാര്യങ്ങൾ മലബാർ മാനുവലിൽ രേഖപെടുത്തിയിട്ടുണ്ടാവുക. ഇനിയും ചരിത്ര രേഖകൾ സുലഭമാണ് .
ചില ചോദ്യങ്ങളും അതിനുള്ള ലേഖകന്‍റെ മറുപടികളും
ഈ കമന്‍റുകള്‍ക്കായി ക്ലിക്കുക
A അതെ 1801ൽ വെല്ലൂർ ഫോർട്ടിൽ വച്ച് തോമസ് ഹിക്കി വരച്ചതാണ് ഈ
ചിത്രങ്ങൾ. ടിപ്പുവിന്റെ മക്കളെ കൂടാതെ അദ്ധേഹത്തിന്റെ അടുത്ത പല ബന്ധുക്കളുടെയം ചിത്രങ്ങൾ
അദ്ധേഹം 1799നും 1801നും ഇടയിലായി വരച്ചിരുന്നു. ഇവയോക്കെ ഇംഗ്ളണ്ടിലെ ആർക്കൈവ്സുകളിൽ
സൂഷിച്ചിട്ടുണ്ടന്നാണ് എനിക്ക് കിട്ടിയ അറിവ്
Prabeesh Arakkal വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി
ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത
കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ
മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ
കൊടുത്തിട്ടുണ്ട് . ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ
തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ
ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്.
ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്.
സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു, കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി,
പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി. മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും
ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം
പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ
രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു
തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ
പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന[.
ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും
പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച
ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്.
ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ
അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ്
റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര
മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു. ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും,
ഇനിയും മതം മാറാത്തവരെ താൻ മാറ്റുമെന്നും ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും
പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച,
മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ
മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്
A ബ്രദർ ടിപ്പുവിന്റെ
ഭൂരി ഭാഗം കത്തുകളും പബ്ലിഷ് ചെയ്തവയാണ് അവയെല്ലാം ടിപ്പുവിന്റെ ഭരണ വീഷണങളും, ഹുക്കും നാമകളുമാണ്. ബുർദുസ് സമനും, സെയ്ദ് അബ്ദുൾ ദുലായിക്കും എഴുതിയ കത്തുകൾ ടിപ്പുവിന്റെ ശ്രീരംഗപട്ടണം
കോട്ടയിൽ നിന്ന് കണ്ടെത്തിയ കത്തുകൾ ആണെന്നാണ് ബ്രിട്ടീഷുകാർ പറയുന്നത്. ഈ കത്തുകൾ
രണ്ടും ആകെ കണ്ടിട്ടുളള വ്യക്തികൾ പത്മനാഭ മേനോനും, ബ്രിട്ടീഷുകാരും മാത്രമാണ് ബാക്കി എല്ലാ ലെറ്ററുകളും ആർക്കൈവ്സിൽ ലഭ്യമാണ് ഇത്
രണ്ടും മാത്രം ആരും കണ്ടിട്ടില്ല. ടിപ്പുവിന്റെ കത്തി എരിഞ്ഞ കോട്ടയിൽ നിന്നാണ് ഈ കത്തുകൾ
കണ്ടെത്തിയതെന്നാണ് പറയുന്നത്. അത് ബ്രിട്ടീഷുകാർ കണ്ടെത്തി അവർ തന്നെ വായിച്ചു കീശയിൽ
വച്ച കത്തുകളാണ്. അയച്ച കത്ത് എങനെ തിരിച്ച് വന്നുവെന്ന് മാത്രം പിടിയില്ല.
■ കെൻ പണിക്കർ ശേഖരിച്ച
കത്തുകൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു. ബാക്കി
ടിപ്പുവിന്റെ രേഖകളെല്ലാം വിവിധ ആർക്കൈവുകളിൽ ഉണ്ട് അത് കൊണ്ട് ചോദിച്ചതാണ്
■ മുസ്ലിം പളളികളാക്കി
മാറ്റിയ ഒരു ക്ഷേത്രത്തിന്റെ പേരെങ്കിലും പറയാമോ.
■ ആകെ ടിപ്പുവും നൈസാമും
ഒരുമിച്ച് നിന്നിട്ടുളളത് ഒന്നാം ആഗ്ലോ മൈസൂർ യുദ്ധത്തിലാണ്. അത് കഴിഞ്ഞ് 3 യുദ്ധങൾ
കൂടി നടന്നു ഇവയിൽ എവിടെയെങ്കിലും ടിപ്പു ഹൈദ്രബാദ് നൈസാമിന്റെ സൈന്യത്തെ മുസ്ലിം എന്ന
പരിഗണന നൽകി വിട്ടയച്ച ഒരു സംഭവം വ്യക്തമാക്കാമോ. മുസ്ലിം പരിഗണന എന്ത് കൊണ്ട് ടിപ്പു
ആർക്കോട്ട് നവാബിനും, സീറ നവാബിനും നൽകിയില്ല
എന്ന് കൂടി വ്യക്തമാക്കിയാൽ കൊളളാം
■ പിന്നെ റിപ്പൗദിന്റെ
മൈസൂരിലേക്കുളള രംഗപ്രവേശം 1797ലാണ്. ടിപ്പുവിന് 1783ടെ ഫ്രാൻസിന്റെ സഹായം നഷ്ടമായിരുന്നു.
അതിന് കാരണം ബ്രിട്ടനും ഫ്രാൻസും തമ്മിലുളള യൂറോപ്പിലെ സമാധാന സന്ധിയായിരുന്നു. ഇന്ത്യൻ
മണ്ണിൽ ഫ്രാൻസിന്റെ സഹായം കിട്ടാത്തത് കൊണ്ടാണ് നേരിട്ട് നെപ്പോളിയനും, ലൂയി 16മനുമായി ബന്ധപ്പെടുന്നത്. റിപ്പൗദിന് ഒരു സൈനികൻ എന്നതിൽ
കവിഞ്ഞ് ഒരു സ്ഥാനവുമില്ലായിരുന്നു. ഇത് അടിസ്ഥാന രഹിതമായ ഒരു സ്റ്റെയ്റ്റ്മെൻറാണ്.
■ വില്ല്യം ലോഗൻ മലബാർ
മാന്വലിൽ രേഖപെടുത്തിയ പല ക്ഷേത്രങൾക്കും ടിപ്പു ഗ്രാന്റുകൾ നൽകിയിട്ടുളളവയാണ്. അത്
നമ്മുടെ കോഴിക്കോട് ആർക്കൈവ്സിൽ ചെന്നാൽ കാണാം. ടിപ്പുവിന്റെ കാലത്ത് നശിപ്പിക്കപെട്ട
ക്ഷേത്രങൾ അത് യുദ്ധടിസ്ഥാനത്തിൽ നശിപ്പിക്കപെട്ടവയാണ് അങനെ നശിക്കപെട്ടവക്കും അല്ലാത്തവക്കും
ടിപ്പു ഗ്രാന്റുകൾ നൽകിയിട്ടുണ്ട് അതാണ് കോഴിക്കോട് ആർക്കൈവിലുളളത്
മുഗളൻമാരെ
പിൻപറ്റി നൈസാം, കർണ്ണാട്ടിക് നൈസാം ഹൈദരലി ഭരണകൂടങൾ
പേർഷ്യൻ ഭാഷയെ പിൻപറ്റിയിരുന്നു. മറാത്തർ മോഡിലിപിയും, മറാത്ത ലിപിയുമാണ് ആ കാലഘട്ടത്തിലുപയോഗിരുന്നത്. ഇനി ടിപ്പുവിന്റെ
കാര്യത്തിലേക്ക് വരാം ടിപ്പുവിന്റെ പ്രാധേശിക ഭരണത്തിലെ എഴുത്തുകളും മറ്റും ഇന്നും
ആർക്കൈവ്സിൽ ലഭ്യമാണ് അതില് പേർഷ്യനാണോ തെലുങ്ക് കന്നഡ ഭാഷകളാണോ ഉപയോഗിച്ചിരുന്നത്
എന്ന് ഒന്ന് അറിയാൻ ശ്രമിക്കുക.
Prabeesh Arakkal ലോഗന്റെ മലബാർ മാനുവലിൽ മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി
പറയുന്നുണ്ട്. ചിറക്കൽ താലൂക്കിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വടകരയിലെ പൊന്മേരി
ശിവ ക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്
A ബ്രദർ ലോഗൻ ടിപ്പു മലബാർ വിട്ടതിന് ശേഷമാണ് മലബാറിൽ വരുന്നത്. അതായത് ടിപ്പു
1792ൽ മൂന്നാം ആഗ്ലോ മൈസൂർ യുദ്ധത്തെ തുടർന്ന് മലബാർ വിട്ടതിന് ശേഷം. 1792 വരെ ടിപ്പു
മലബാർ ഭരിച്ചിരുന്നു ആ കാലയളവിൽ ടിപ്പു പല ക്ഷേത്രങൾക്കും ഗ്രാന്റ് നൽകിയിരുന്നു അതിൽ
പെട്ടതാണ് താങ്കൾ സൂചിപ്പിച്ച തിരുവങാട് ക്ഷേത്രവും. രണ്ടാം ആഗ്ലോ മൈസൂർ യുദ്ധത്തിൽ
ബ്രിട്ടീഷ് നായർ പടകൾ വമ്പിച്ച ആയുധ ശേഖരവുമായി വന്ന മൈസൂർ സൈന്യത്തെ നേരിട്ടിരുന്നത്
അമ്പലങളെ മറപറ്റിയായിരുന്നു. അവർ അവയെ ഒളിസങ്കേതങളും, ആയുധ പുരയുമായി ഉപയോഗിച്ചു. അങനെ പൊളിഞ്ഞ ക്ഷേത്രങളും മറ്റുമാണ്
ടിപ്പു പൊളിച്ചു എന്ന രീതിയിൽ ലോഗൻ രേഖപെടുത്തിയിരിക്കുന്നത്. തിരുവങാട് ക്ഷേത്രം ടിപ്പു
പൊളിച്ചു എന്ന് ലോഗൻ പറയുന്നു. പക്ഷേ ആബിംഗ്ടൺ ഡയറിൽ വ്യക്തമായി മേജർ ആബിംഗ്ടൺ തന്നെ
പറയുന്നുണ്ട് റിവഞ്ച് എന്ന കപ്പലിൽ 1781 മെയ് 7ന് താൻ ബോംബയിൽ നിന്ന് തലശ്ശേരിയിൽ എത്തുകയും
മേജർ കോട് ഗ്രേവിൽ നിന്ന് ചാർജെടുത്ത് നായർ പടയാളികളോട് ചേർന്ന് തിരുവങാട് അമ്പലം ഒരു
ക്യാമ്പാക്കി 12 പൗണ്ടർ പീരങ്കി വച്ച് സർദാർ ഖാനെ നേരിട്ടെന്ന് അപ്പോൾ ഈ അമ്പലം പൊളിഞ്ഞത്
ആരു മൂലമാണ് ടിപ്പു മൂലമോ അതോ ബ്രിട്ടീഷുകാർ മൂലമോ താങ്കൾ ഇതിനെ എങനെ വിലയിരുത്തുന്നു.
ഇങനല്ലെ ലോഗന്റെ വെളിപ്പെടുത്തലുകൾ
0 تعليقات
أكتُبْ تعليقا